
ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു. 20 കോടി നൽകണമെന്നും അല്ലാത്ത പക്ഷം ഡോക്ടറുടെ ക്ലിനിക് അടിച്ചു തകർക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. 8 ദിവസമാണ് പണം നൽകാൻ ഡോക്ടറിന് കൊടുത്തൊരിക്കുന്ന സമയപരിധി. "കത്ത് എന്റെ ഒരു സ്റ്റാഫിനാണ് ലഭിച്ചത്. അദ്ദേഹാം എനിക്കത് കൈമാറുകയായിരുന്നു. കത്ത് വായിച്ചതിന് ശേഷം ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഉടൻ തന്നെ പോലീസിനെയും ഐ.എം.എ ഉദ്യോഗസ്ഥരെയും ഞാൻ വിവരമറിയിച്ചു." ഡോ. രൂപേഷ് പറഞ്ഞു. "ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ അന്വേഷണത്തിൽ ബല്ലിയ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു ക്രിമിനലാണ് സ്പീഡ് പോസ്റ്റ് വഴി കത്ത് അയച്ചിരിക്കുന്നത്. ഇയാളെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ." പോലീസ് പറഞ്ഞു. ഡോക്ടർമാർക്ക് നേരെയുള്ള ഭീഷണികൾ ബീഹാറിലുൾപ്പടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൂടി വരികയാണ്. ഇത് രാജ്യത്തെ ഡോക്ടർമാരുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നു
Paediatrician Criticizes Sugary Drink Promotion at National Medical Conference
Mumbai: The Gokuldas Tejpal Hospital in Dhobi Talao is expanding its services by introducing a specialized voice surgery clinic to complement its existing transgender clinic, established a year ago.
Bengaluru: Dr. Banarji BH, a Senior Consultant Orthopedic Surgeon and Specialist Shoulder Surgeon at Sakra World Hospital in Bengaluru, has secured a patent for a groundbreaking invention titled 'Device and Apparatus for Arthroscopic Carpal Tunnel Release.
അഹമ്മദാബാദ് (ഗുജറാത്ത്): ഓൺലൈൻ ടാസ്ക് തട്ടിപ്പിലൂടെ ഒരു പി.ജി രണ്ടാം വർഷ ഓർത്തോപീഡിക്സ് റെസിഡൻഡ് ഡോക്ടർക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ. ബി.ജെ മെഡിക്കൽ കോളേജിലെ ഡോ. ബ്രിജേഷാണ് (27) തട്ടിപ്പിന് ഇരയായത്.
Doctors Show Support for Armed Forces, Call for Medical Preparedness in War Situations