
മാൽഡ: പാമ്പു കടിയേറ്റ് രോഗി മരണപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ചു ജൂനിയർ ഡോക്ടർമാരെ 20 പേരടങ്ങുന്ന സംഘം ആക്രമിച്ചു. വെസ്റ്റ് ബംഗാളിലെ മാൽഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ ആണ് സംഭവം നടന്നത്. പാമ്പു കടിയേറ്റ ഒരു സ്ത്രീയെ മാൽഡ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നത് വരെ രോഗി സ്റ്റേബിൾ ആയിരുന്നുവെന്നും പൂർണ്ണ ആത്മവിശ്വാസത്തിൽ ആയിരുന്നുവെന്നും രോഗിയുടെ ചില ബന്ധുക്കൾ ആരോപിച്ചു. "മുറിവിനു മുകളിൽ ഞങ്ങൾ ഒരു തുണി കെട്ടിയിരുന്നു. ആ കെട്ടഴിച്ച് ജൂനിയർ ഡോക്ടർമാർ ഇൻജെക്ഷൻ വെച്ചതിന് ശേഷമാണ് രോഗി മരണപ്പെട്ടത്." രോഗിയുടെ ഒരു ബന്ധു അറിയിച്ചു. അശ്രദ്ധ ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ ആക്രമിക്കുകയും ആശുപത്രിയുടെ യൂണിറ്റ് അടിച്ചു തകർക്കുകയും ചെയ്തു. 20 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവർക്കെതിരെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡോക്ടർമാർ കൃത്യമായി രോഗിയുടെ ബ്ലഡ് സാമ്പിൾ എടുത്തെന്നും ഏത് പാമ്പിൻറെ വിഷമാണ് എന്ന് തിരിച്ചറിഞ്ഞു പ്രോട്ടോക്കോൾ പ്രകാരമാണ് ഇൻജെക്ഷൻ എടുത്തതെന്നും പക്ഷേ അതിന് ശേഷം രോഗി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് മാൽഡ മെഡിക്കൽ കോളേജിലെ ഡോ. ആകാശ് ദത്ത അറിയിച്ചു. സംഭവത്തെത്തുടർന്ന് മെഡിക്കൽ സ്റ്റാഫിനും ഡ്യൂട്ടിയിലുള്ള ജൂനിയർ ഡോക്ടർമാർക്കും മതിയായ സുരക്ഷ ആവശ്യപ്പെട്ട് നൂറോളം ജൂനിയർ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ സുരക്ഷാസന്നാഹങ്ങൾ വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.
Allahabad High Court Orders Action Against Government Doctors Engaged in Private Practice
A tragic accident occurred near Kayathar in Thoothukudi district on Tuesday evening, claiming the lives of three individuals, including a couple who were both doctors.
New Delhi: Foreign Medical Graduates undergoing internship at Atal Bihari Vajpayee Government Medical College in Vidisha have filed a plea in the Supreme Court, seeking redress for the non-payment of stipend during their compulsory internship. The
അമൃദ് സർ (പഞ്ചാബ്): അജ്‌നാലയിലെ ജഗ്‌ദേവ് ഖുർദ് റോഡിൽ ഒരു ഡോക്ടറുടെ സ്റ്റാമ്പ് ഉപയോഗിച്ച് നഴ്‌സിംഗ് ഹോം നടത്തിയ ഒരു വ്യാജ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു.
ഗുരുഗ്രാം: നെഞ്ചിൽ 1.9 കിലോഗ്രാം ഭാരമുള്ള അപൂർവ്വ ട്യൂമർ ബാധിച്ച പതിനേഴുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നിരിക്കുകയാണ് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർമാർ.