
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്. കൊള്ളയടിച്ച സാധനങ്ങൾ എല്ലാം പോലീസ് ഡോക്ടർ ദമ്പതിമാരെ തിരികെ ഏൽപിച്ചു. ഡോ. വഹേഗുരുപാൽ സിംഗ്, ഡോ. ഹർകമൽ ബഗ്ഗ എന്നിവരുടെ വീട്ടിലാണ് സംഭവം നടന്നത്. തങ്ങളുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ മോഷ്ടിച്ചതായി ദമ്പതികൾ ആദ്യം പറഞ്ഞിരുന്നുവെങ്കിലും അന്വേഷണം പുരോഗമിക്കുമ്പോൾ ഇത് കോടികളുടെ കവർച്ചയാണെന്ന് തെളിഞ്ഞതായും പ്രതികളെ അമൃത്‌സറിൽ നിന്ന് അറസ്റ്റ് ചെയ്തതായും അവിടെ അവർ ഒരു ഹോട്ടൽ മുറി വാടകയ്‌ക്കെടുത്തതായും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് ഒരു 12 ബോർ പിസ്റ്റളും പോലീസ് കണ്ടു പിടിച്ചു. സുവാ റോഡിലെ ഗുർവീന്ദർ സിംഗ് സോനു (39), ദുഗ്രിയിലെ പവ്‌നീത് സിംഗ് ഷാലു (42), താൺ തരൺ സ്വദേശികളായ ജഗ്പ്രീത് സിംഗ് (22), സഹിൽദീപ് സിംഗ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 14ന് രാത്രി 8.40ഓടെയാണ് താൻ വീട്ടിലെത്തിയതെന്ന് ഡോ. ഹർകമൽ ബഗ്ഗ പരാതിയിൽ പറഞ്ഞിരുന്നു. കാവൽക്കാരൻ പ്രധാന ഗേറ്റ് തുറന്നു. അവരുടെ ഭർത്താവ് ഡോ. വഹേഗുരുപാൽ സിംഗ് ഇതിനകം വീട്ടിലുണ്ടായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, മുഖംമൂടി ധരിച്ച നാല് പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ആയുധങ്ങൾ ഉപയോഗിച്ച് തന്നെയും ഭർത്താവിനെയും വാച്ച്മാനെയും ബന്ദികളാക്കുകയും ചെയ്‌തു. തുടർന്ന് മോഷ്ട്ടാക്കൾ പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്ന സ്റ്റോർറൂമിലേക്ക് കൊണ്ടുപോയി കവർച്ച നടത്തുകയായിരുന്നു. ഡോ. ഹർകമൽ ബഗ്ഗയുടെ പരാതിയിൽ പറയുന്നു. കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് ഈ ഡോക്ടർ ദമ്പതികൾക്ക് അംഗീകാരമുണ്ടെന്ന് പോലീസ് പറഞ്ഞു. 15 ലക്ഷം രൂപയുടെ കവർച്ച നടന്നതായാണ് ദമ്പതികൾ ആദ്യം അവകാശപ്പെട്ടതെങ്കിലും 3.51 കോടി രൂപയും 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും കണ്ടെടുത്തതായി ലുധിയാന പോലീസ് കമ്മീഷണർ മന്ദീപ് സിംഗ് സിദ്ധു പത്രസമ്മേളനത്തിൽ പറഞ്ഞു. "ആദായനികുതി വകുപ്പിനെ ഭയന്ന് ദമ്പതികൾ യഥാർത്ഥ തുക മനഃപൂർവം കുറച്ചുകാണിച്ചതാകാം. പ്രതികൾക്ക് പോലും കോടികളുടെ പണമുണ്ടെന്ന് അറിയില്ലായിരുന്നു.” സിപി സിദ്ധു പറഞ്ഞു. ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ ഉള്ള പണത്തിൻ്റെ കണക്ക് കൃത്യമായി അറിയാവുന്ന ഒരു വ്യക്തിയുടെ പങ്ക് ഈ മോഷണത്തിൽ ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഗുർവീന്ദർ സിംഗ് സോനുവിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ നാല് കേസുകളും പവ്‌നീത് സിംഗ് ശാലുവിനെതിരെ മൂന്ന് തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കേസുകളും മുൻപ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടായിരുന്നു. ഈ കേസ് തെളിയിച്ചതിന് ഡി.സി.പി (റൂറൽ) ജസ്കിരഞ്ജിത് സിംഗ് തേജ, എ.ഡി.സി.പി (സിറ്റി-2) സുഹൈൽ ഖാസിം മിർ, എ.സി.പി ഗുരിക്ബാൽ എന്നിവരുൾപ്പെടെയുള്ള സംഘത്തിന് പഞ്ചാബ് ഡി.ജി.പി ഗുവാരവ് യാദവ് 5 ലക്ഷം രൂപയും ഡി.ജി.പി ഡിസ്കുകളും പ്രഖ്യാപിച്ചതായി സി.പി സിദ്ധു പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ (കുറിപ്പടി) ഇനി മുതൽ സർക്കാർ ശക്തമായി നിരീക്ഷിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ഓഡിറ്റ് കമ്മിറ്റി സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
Dr വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തി നാം മറക്കരുതാത്ത ഒരു പേരുണ്ട്..!!
കൂടെ വർക്ക് ചെയ്ത ഹൗസ് സർജൻ.. .അറിവ് ശരിയാണെങ്കിൽ ഡോക്ടർ ഇപ്പോൾ ട്രിവാൻഡറും കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്..
Dr വന്ദന ക്രൂരമായി ആക്രമിക്കപ്പെടുന്ന കാഴ്ചയും ശബ്ദവും അകത്തു മുറികളിൽ പൂട്ടിയിരുന്ന സ്റ്റാഫുകൾക്കും,ജീവൻ കൊടുത്തും സുരക്ഷ നൽകേണ്ട ഹോം ഗാർഡിനും, പോലീസിനും വ്യക്തമായിരുന്നു..
ഓസ്ട്രേലിയയിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുന്നില്ലേ എന്ന ഒരു ചോദ്യം വന്നു. ഉണ്ട് എന്നാണ് ഉത്തരം. ഇന്ന് ഇരുന്ന് തപ്പിയെടുത്ത വിവരങ്ങളാണ്. വാർഡിൽ വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിചയപ്പെട്ടു.
ഇവിടെ ഒരു ആശുപത്രിയിലേക്ക്, അതായത് എമർജൻസി വിഭാഗത്തിലേക്ക് ഒരു രോഗി എത്തുമ്പോൾ സാധാരണ സ്വീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്...
നേരെ ഡോക്ടറെ കയറി കാണാൻ പറ്റില്ല. ഒരു ട്രയാജ് സിസ്റ്റമുണ്ട്. അവിടെ റിസ്ക് അസസ്മെൻറ് അടക്കമുള്ള കാര്യങ്ങൾ നടക്കും.
Harm to self, harm to others, general vulnerability തുടങ്ങിയ കാര്യങ്ങൾ ട്രയാജിൽ ഉള്ള നേഴ്സ് വിലയിരുത്തും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തും.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും.
ഡോക്ടർമാരെ കൊല്ലരുത്
ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്
പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക
എന്തൊരു കഷ്ടമാണ്
സാധാരണ ഗതിയിൽ ഉള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ പറ്റി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.
ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്.