
ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രോഗികളെ പരിശോധിച്ച് അവർക്കുള്ള പരിശോധനകൾക്കും മരുന്നുകൾക്കും കുറിപ്പടി എഴുതുന്നതിനിടെയാണ് ഭഞ്ജിനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. തൻ്റെ മാതാപിതാക്കളുടെ ചികിത്സയ്ക്കായാണ് അജയ് ആശുപത്രിയിൽ എത്തിയത്. എന്നാൽ, ഡോക്ടറെ കാണാൻ ആശുപത്രിയിൽ രോഗികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ശേഷം ഇയാൾ ചില രോഗികൾക്ക് കുറിപ്പടി എഴുതാൻ തുടങ്ങുകയും അവരെ ചില പരിശോധനകൾക്ക് ശുപാർശ ചെയ്യുകയും ചെയ്‌തു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ അജയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാണുകയും ഇവർ പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തു. ഉടൻ തന്നെ ബാലസോർ ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം പോലീസ്, ആശുപത്രിയിൽ എത്തി അജയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ, താൻ തൊഴിൽപരമായി ഒരു മെഡിക്കൽ റെപ്രസന്റേറ്റീവാണെന്നും ഒ.പി.ഡി ടിക്കറ്റിനായി വൻ ജനക്കൂട്ടത്തെ കണ്ടപ്പോൾ കുറിപ്പടി എഴുതിയതാണെന്നും അജയ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Doctors Raise Concerns Over Lack of Transparency in Tamil Nadu's Recruitment for 2,642 Government Positions
Doctor Stabbed at Government Hospital in Srivilliputtur
Mumbai: Sri Sathya Sai Sanjeevani Hospitals in Mumbai, Maharashtra; Raipur, Chhattisgarh; and Palwal, Haryana have commemorated the milestone of completing 30,000 free pediatric heart surgeries and interventions through their "Gift of Life" program.
A doctor from Pune was refused a super speciality medical seat at LH Hiranandani Hospital in Powai after it was discovered that the hospital had already admitted another candidate in the previous admission round for the same spot.
പൂനെ: ഒരു വലിയ റോഡപകടത്തിൽ പെട്ട 30 വയസ്സുള്ള പുരുഷനെ ബാനറിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിജയകരമായി ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ അർധരാത്രിയോടെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.