
പിംപ്രി (മഹാരാഷ്ട്ര): ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെ തുടർന്ന് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ വൈ.സി.എം ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ മകൻ മർദ്ധിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പിംപ്രി പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പിംപ്രിയിലെ വൈ.സി.എം ഹോസ്പിറ്റലിലെ റസിഡന്റ് ഡോക്ടറും സുകാർവാർ പേട്ടിലെ കോട്ടേശ്വർ കോളനിയിൽ താമസിക്കുന്ന 25 കാരനായ ഡോ. ഋഷികേശ് കുഡാലെയാണ് പിംപ്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഐ.പി.സി 353, 332, 504, മഹാരാഷ്ട്ര മെഡിക്കൽ സർവീസ് പേഴ്സൺസ് ആന്റ് മെഡിക്കൽ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 2010 സെക്ഷൻ 3, 4 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം വാഗോളി സ്വദേശിയായ മഹേഷ് രാജാറാം കുംഭറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹേഷിന്റെ പിതാവ് മഹേഷ് കുംഭാർ ചികിത്സയിലായിരുന്ന ഐ.സി.യു വാർഡിലായിരുന്നു സംഭവം നടന്നത്. ആശുപത്രി ജീവനക്കാരും ഡോക്ടർ കുഡാലെയും അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും മഹേഷിന്റെ പിതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന്,
മരണവിവരം ഡോക്ടറും ജീവനക്കാരും ഉടൻ തന്നെ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ്, മരിച്ചയാളുടെ മകൻ മഹേഷ് കുംഭാർ, പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർ കുഡാലെയെ സമീപിച്ചു. തന്റെ പിതാവിന്റെ മരണവാർത്ത കേട്ട അദ്ദേഹത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ശേഷം, മഹേഷ് അക്രമാസക്തനാകുകയും ഡോക്ടർ കുഡാലെയെ ആക്രമിക്കുകയും ചെയ്തു. ഡോ. കുഡാലെയുടെ പരാതിയെത്തുടർന്ന് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
New Delhi: Opposing the appointment of non-medical graduates as faculty in medical colleges,
doctors across the country have started raising their voices.
The Uttar Pradesh Prosecution Department is devising a new system to tackle case backlogs in courts by enabling government officers, predominantly police personnel and doctors, to virtually record evidence for pending cases.
ന്യൂ ഡൽഹി: റാഞ്ചി-ഡൽഹി വിമാനത്തിലെ രണ്ട് ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ ഫ്ലൈറ്റിൽ ശ്വാസതടസ്സം അനുഭവപ്പെട്ട, ജന്മനാ ഹൃദ്രോഗബാധിതനായ ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചു.
ഡൽഹി: ശനിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40- കാരിയായ ഡോക്ടറെ അജ്ഞാതനായ ഒരു വ്യക്തി കത്തികൊണ്ട് ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്.
നാഷിക് (മഹാരാഷ്ട്ര): നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 2.10 ലക്ഷം രൂപ കവർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.