
കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്. രാവിലെ 7 മണിക്ക് കിഡ്‌സൺ കോർണർ പരിസരത്ത് നിന്നും വാക്കത്തോൺ ആരംഭിക്കും. ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിൻ്റെ പ്രാധാന്യവും ലിംബ് ആംപ്യൂട്ടേഷനെതിരെയുള്ള ബോധവൽക്കരണവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. "വാക്ക് എ മൈൽ ടു ലീവ് വിത്ത് എ സ്‌മൈൽ" എന്നാണ് വാക്കത്തോണിൻറെ പ്രചാരണ വാക്ക്യം. സ്റ്റാർ കെയർ ഹോസ്പിറ്റൽ 2021-ൽ "ആംപ്യൂട്ടേഷൻ വിമുക്ത കേരളം" എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു. ഇത് കാരണമാണ് സംഭവം ദേശീയ തലത്തിലേക്ക് വ്യാപിച്ചതെന്ന് സംഘാടകർ പറഞ്ഞു. വാസ്കുലാർ സർജറി കൃത്യ സമയത്ത് ലഭ്യമാക്കിയാൽ അവയവം മുറിച്ച് മാറ്റുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും ഇവർ അറിയിച്ചു. വാസ്കുലാർ സൊസൈറ്റി ഓഫ് കേരള, റോട്ടറി കാലിക്കറ്റ് ഹൈലൈറ് സിറ്റി , ഐ എം എ കാലിക്കറ്റ്, മീഡിയ വൺ, കേരള കൗമുദി, റെഡ് എഫ് എം, അഹം ആരോഗ്യ ഫൗണ്ടേഷൻ എന്നിവരും സ്റ്റാർ കെയർ ഹോസ്പിറ്റലിന് പുറമെ വാക്കത്തോണിൻറെ ഭാഗമാകും. വാക്കത്തോണുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സ്റ്റാർ കെയർ ഹോസ്പിറ്റൽ സീനിയർ കൺസൽട്ടൻറ് വാസ്കുലാർ സർജൻ ഡോ. സുനിൽ രാജേന്ദ്രൻ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ്. എം, അസിസ്റ്റൻറ് മാനേജർ വൈശാഖ് സുരേഷ് എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 6-ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ ആർമി ബെറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ നവീൻ ബെൻമിത് ഫ്ലാഗ് ഓഫ് ചെയ്യും. വാക്കത്തോണിന് അപേക്ഷിക്കാനുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ലിങ്ക് സ്റ്റാർ കയറിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ലഭ്യമാണ്.
Transfers of senior resident doctors and consultant doctors have reportedly affected the operations of the Government Medical College Hospital (MCH) and the Government General Hospital, the two primary public healthcare institutions in Kozhikode city.
കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
Over 9,000 Homoeopathic Doctors Plan Hunger Strike at Azad Maidan
തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു.
India Mobilizes Hospitals Nationwide Amid Escalating Border Tensions with Pakistan