
കൊച്ചി: ന്യൂറോളജിക്കൽ, ന്യൂറോസർജിക്കൽ അവസ്ഥകൾ അനുഭവിക്കുന്ന രോഗികൾക്കായി അമൃത സെന്റർ ഫോർ ന്യൂറോ എൻഡോസ്കോപ്പി (എ. സി. എൻ. ഇ) എന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ എൻഡോസ്കോപ്പി സെന്റർ കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ ആരംഭിച്ചു. എൻഡോസ്കോപ്പിക് ന്യൂറോ സർജറി മേഖലയിൽ സമഗ്രമായ പരിചരണം നൽകുന്നതിനായി സ്കൾ ബേസ് എൻഡോസ്കോപ്പി, ക്രാനിയൽ എൻഡോസ്കോപ്പി, സ്പൈൻ എൻഡോസ്കോപ്പി, റോബോട്ടിക് എൻഡോസ്കോപ്പി, പീഡിയാട്രിക് എൻഡോസ്കോപ്പി എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള വിദഗ്ധരുടെ ഒരു സമർപ്പിത സംഘത്തെ തന്നെ ആശുപത്രി അധികൃതർ ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് രോഗികൾക്ക് മികച്ച ചികിത്സയാണ് വാഗ്‌ദാനം ചെയ്യുന്നത്. എ. സി. എൻ. ഇ-യുടെ വരവ് ആരോഗ്യ സംരക്ഷണത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. സമഗ്രമായ രോഗനിർണ്ണയ ചികിത്സാ സേവനങ്ങൾ നൽകുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ എൻഡോസ്കോപ്പി സെന്റർ ആണ് എ. സി. എൻ. ഇ. ന്യൂറോ എൻഡോസ്കോപ്പി സേവനങ്ങളുടെ ഒരു പ്രധാന ഉറവിടമായി മാറുക എന്നതാണ് എ. സി. എൻ. ഇ-യുടെ ലക്ഷ്യം. നൂതന ന്യൂറോ എൻഡോസ്കോപ്പി ടെക്നിക്കുകൾ അവതരിപ്പിച്ചുകൊണ്ട് വികലമായ ശസ്ത്രക്രിയയിൽ വിപ്ലവം സൃഷ്ടിക്കാൻ ആണ് ആശുപത്രി ലക്ഷ്യമിടുന്നത്. രോഗികൾക്ക് മികച്ച ചികിത്സകൾ നൽകാനും അധികം മുറിവുകൾ ഒന്നും അടങ്ങാത്ത സർജറികൾ ചെയ്യാനുമാണ് ആശുപത്രിയുടെ ലക്ഷ്യം. ഇത് രോഗികൾക്ക് മികച്ച ചികിത്സാ ഫലങ്ങൾ നൽകുകയും അപകട സാധ്യതകൾ കുറയ്ക്കുകയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആലപ്പുഴ: വിദേശത്ത് പഠിക്കുകയായിരുന്ന മൂത്ത മകൻ്റെ മരണ വാർത്തയറിഞ്ഞ് ഡോക്ടർ കായംകുളത്തെ തൻ്റെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്‌തു.
കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്.
കൊച്ചി: ഒരു ആശുപത്രിയിലെ രണ്ടു വകുപ്പുകൾ പരസ്പരം സഹകരിച്ച് ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ പിറന്നത് ചരിത്രം. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ ആണ് ചരിത്രമുഹൂർത്തം നടന്നത്.
തിരുവനന്തപുരം: ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഏഴു വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമഭേദഗതി ബിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ അവതരിപ്പിച്ചു.
Transfers of senior resident doctors and consultant doctors have reportedly affected the operations of the Government Medical College Hospital (MCH) and the Government General Hospital, the two primary public healthcare institutions in Kozhikode city.